ഭാരത് മാല പദ്ധതിയിലുൾപ്പെടുത്തി നിർമിക്കുന്ന നിർദിഷ്ട പാലക്കാട്-കോഴിക്കോട് ഗ്രീൻഫീൽഡ് ദേശീയപാതയുമായി ബന്ധപ്പെട്ട മണ്ണാർക്കാട് താലൂക്കിൽ നിന്നുള്ള ആക്ഷേപങ്ങളിൽ മേലുള്ള വിചാരണ തുടരുന്നു. മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന വ്യാഴാഴ്ച നടന്ന തെളിവെടുപ്പിൽ മണ്ണാർക്കാട് ഒന്ന്, മണ്ണാർക്കാട് രണ്ട് വില്ലേജുകളിൽ നിന്നും ലഭിച്ചിട്ടുള്ള 177 പരാതികളിൽ 145 ഭൂവുടമകളുടെ പരാതികൾ കേട്ടു. രേഖകളും പരിശോധിച്ചു.
പാതയുടെ നിലവിലുള്ള അലൈൻമെന്റ് മാറ്റണമെന്നാണ് പ്രധാനമായും ആവശ്യപ്പെട്ടത്. മാന്യമായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും ഭൂരിഭാഗം പേരും ആവശ്യമുയർന്നു. അലൈൻമെന്റ് മാറ്റണമെന്നതുമായ ബന്ധപ്പെട്ട പരാതികൾ ദേശീയപാത അതോറിറ്റിക്ക് കൈമാറുമെന്ന് തഹസിൽദാർ ബി. അഫ്സൽ അറിയിച്ചു. തഹസിൽദാർ ബി അഫ്സൽ, ഡെപ്യുട്ടി തഹസിൽ എംജി ഗോപകുമാർ, റെവന്യു ഇൻസ്പെക്ടർ ശിവപ്രകാശ് എന്നിവരുടെ നേതൃത്വത്തിലാണ് പരാതികൾ കേട്ടത്.