പതിനൊന്നുകാരിയായ കുട്ടി കണ്ടെത്തിയത് മാതാപിതാക്കൾക്കൊപ്പമായിരുന്നു. പ്രധാന പ്രതി കുട്ടിയുടെ മാതാപിതാക്കളുടെ ബന്ധുവാണ്. അതിനാൽ കുട്ടിയുടെ മൊഴിമാറ്റുന്നതിനായാണ് തട്ടികൊണ്ടു പോയത്. പാലാക്കാട്ടുനിന്നുളള പ്രത്യേക അന്വേഷണസംഘമാണ് ഗുരുവായൂർ ക്ഷേത്രത്തിന് സമീപത്തെ ലോഡ്ജിൽ നിന്ന് കുട്ടിയെയും മാതാപിതാക്കളെയും കണ്ടെത്തിയത്.
മാതാപിതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികൾ എല്ലാം കുട്ടിയുടെ ബന്ധുക്കളാണ്. 16-ാം തീയതിയാണ് വിചാരണ ആരംഭിക്കാനിരുന്നത്. എന്നാൽ കുട്ടിക്ക് മാതാപിതാക്കളെ ഭയമാണെന്നും ഇവർ നിരന്തരം മൊഴിമാറ്റാനായി കുട്ടിയെ ഭീഷണിപ്പെടുത്താറുണ്ടെന്നും കുട്ടി കോടതിയിൽ മൊഴി നൽകിയിരുന്നു. കുട്ടിയുടെ ചുമതല മുത്തശ്ശിയ്ക്കായിരുന്നു.