മഹിളാ മോര്‍ച്ച നേതാവ് ശരണ്യ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച ശേഷം തുടര്‍ നടപടിയെന്ന് പൊലീസ്.
ആത്മഹത്യാ കുറിപ്പില്‍ പേരുള്ള ബിജെപി നേതാവ് പ്രജീവ് സ്ഥലത്തില്ല. ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആണെന്നും ശരണ്യയുടെ വീട്ടുകാരുടെ മൊഴിയെടുക്കുമെന്നും പൊലീസ് പറഞ്ഞു.
ഞായറാഴ്ചയാണ് മഹിളാമോര്‍ച്ച പാലക്കാട് മണ്ഡലം ട്രഷററായ ശരണ്യയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.