സ്വർണക്കടത്തു കേസിലെ പ്രതി പി. എസ് സരിത്തിനെ വിജിലൻസ് സംഘം ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. സ്വർണക്കടത്തു കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷിന്റെ പാലക്കാട്ടെ ഫ്ളാറ്റിൽ നിന്നാണ് ഇന്ന് സരിത്തിനെ കൊണ്ട് പോയത്. സംഭവത്തിൽ ബന്ധുക്കൾ ഹേബിയസ് കോർപ്പസ് ഹർജിയുമായി ഹൈക്കോടതിയെ സമീപിക്കാനിരിക്കെയാണ് സരിത്തിനെ വിട്ടയിച്ചിരിക്കുന്നത്.
സ്വപ്ന സുരേഷിന്റെ ഇപ്പോഴത്തെ വെളിപ്പെടുത്തലിനെ കുറിച്ചാണ് ചോദിച്ചത്. സരിത്തിന്റെ ഫോൺ വിജിലൻസ് കസ്റ്റഡിയിലെടുത്തു. തന്നെ വിജിലൻസ് സംഘം ബലമായി പിടിച്ച് കൊണ്ട് പോയതാണെന്ന് സരിത്ത് മാധ്യമങ്ങളോട് പറഞ്ഞു.