അമിതഭാരവുമായെത്തിയ വാഹനങ്ങൾ പിടികൂടിയത്.
തമിഴ്നാട്ടിൽ നിന്നും അതിർത്തികടന്നെത്തുന്ന അമിതഭാരം കയറ്റിയ ടിപ്പറുകൾ ജില്ലയിലെ റോഡുകളുടെ തകർച്ചയ്ക്ക് കാരണമാകുന്നുവെന്ന പരാതിയെ തുടർന്നാണ് മോട്ടോർ വാഹനവകുപ്പ് കഴിഞ്ഞദിവസം സ്പെഷ്യൽ ഡ്രൈവ് സംഘടിപ്പിച്ചത്.
ഒഴലപ്പതി, വേലന്താവളം, മേനോൻപാറ, കഞ്ചിക്കോട് മേഖലകളിൽ നടത്തിയ പരിശോധനയിലാണ്
ജില്ലയിലെ വിവിധയിടങ്ങളിൽ പരിശോധനയുണ്ടെന്നറിഞ്ഞ് നൂറോളം അമിതഭാരം കയറ്റിയ ടിപ്പറുകൾ റോഡരികിൽ ഉപേക്ഷിക്കുന്ന നിലയുണ്ടായി. അമിതഭാരം കയറ്റിയ ടോറസ് ടിപ്പർ വാഹനം പൂട്ടിയിട്ട് കടന്നുകളഞ്ഞ ഡ്രൈവറെ പരിശോധന നടത്തിയ എ.എം.വി.ഐ വാളയാർ പൊലീസിന്റെയും ഹൈവേ പട്രോൾ യൂണിറ്റിന്റേയും സഹായത്തോടെ പിടികൂടി കേസെടുത്തു.