പാലക്കാട്. ട്രെയിൻ മാർഗം കടത്തിക്കൊണ്ടുവന്ന 18 കിലോ കഞ്ചാവുമായി യുവാവും യുവതിയും അറസ്റ്റിൽ,.
ഒഡീഷയിൽ നിന്ന് ആലുവയിലേക്ക് ട്രെയിൻ മാർഗം കടത്തിക്കൊണ്ടുവന്ന 18 കിലോ കഞ്ചാവുമായി ആസാം സിംഗിമാരി സ്വദേശി മുകീബുർ റഹ്മാൻ 25 വയസ്സ് ഒഡീഷ കണ്ടംമാ ൽ സ്വദേശിനി തനു നായക് 20 വയസ്സ് എന്നിവരെ ആണ് പാലക്കാട് ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും പാലക്കാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടറും ചേർന്ന് പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ സംയുക്തമായി നടത്തിയ പരിശോധനയിൽ അറസ്റ്റ് ചെയ്തത് പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ധൻബാദ് ആലപ്പുഴ എക്സ്പ്രസിൽ ആർപിഎഫ് എക്സൈസ് സംയുക്തമായി പരിശോധന നടത്തുമ്പോൾ പരിശോധന ഭയന്ന് അതിവേഗം പ്ലാറ്റ്ഫോമിൽ ഇറങ്ങി സ്റ്റേഷന് പുറത്തേക്ക് രക്ഷപെടാൻ ശ്രമിക്കുമ്പോഴാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത് ഒഡീഷയിൽ നിന്നും 18 കിലോ കഞ്ചാവ് വാങ്ങി
വലിയ ഒരു ട്രോളി ബാഗിലാക്കി ട്രെയിനിൽ കടത്തി കൊണ്ടുവന്ന് ആലുവ ഭാഗങ്ങളിലെ ഇതര സംസ്ഥാന തൊഴിലാളികൾക്കും ചില്ലറവില്പന കാർക്കും വിൽപ്പനക്ക് ആയി കൊണ്ടുവന്നതാണ് എന്നാണ് പ്രതികൾ വെളിപ്പെടുത്തിയത് കുടുംബം എന്ന വ്യാജേന യാത്ര ചെയ്യുമ്പോൾ സംശയം തോന്നാതിരിക്കാൻ വേണ്ടിയാണ് മുകീബുൾ റഹ്മാൻ തന്റെ സുഹൃത്തും കാമുകിയുമായ തന്നു നായകിനെ കൂട്ടിക്കൊണ്ടുവന്നത് ഇവർ ഇത്തരത്തിൽ ഇതിനുമുൻപും കേരളത്തിലേക്ക് കഞ്ചാവ് കടത്തിക്കൊണ്ടു വന്നിട്ടുണ്ട് എന്ന് ചോദ്യം ചെയ്യുന്നതിനിടെ
അറിയാൻ കഴിഞ്ഞു
പാലക്കാട് ആർപിഫ് കമണ്ഡന്റ് ജതിൻ B രാജ് ന്റെ നിർദ്ദേശപ്രകാരം പ്രകാരം
സി ഐ എൻ കേശവദാസ്
എസ് ഐ എ പി. ദീപക്
പാലക്കാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എൻ ശ്രീനിവാസൻ ആർപിഎഫ് എസ് ഐ മാരായ കെ സജു സജി അഗസ്റ്റിൻ ഹെഡ്കോൺസ്റ്റബിൾ എൻ അശോക് excise പ്രിവൻറീവ് ഓഫീസർ മണികണ്ഠൻ M. K. ആർപിഎഫ് കോൺസ്റ്റബിൾ മാരായ വി.സവിൻ. അബ്ദുൽ സത്താർ. വനിത കോൺസ്റ്റബിൾ വീണ ഗണേഷ്
സിവിൽ എക്സൈസ് ഓഫീസർമാരായ കൃഷ്ണമൂർത്തി എംകെ വുമൺ സിവിൽ എക്സൈസ് ഓഫീസർ രഞ്ജിനി കെ.എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്