തലതിരിഞ്ഞ നയപ്രഖ്യാപനങ്ങളിലൂടെ കെ എസ് ആർ ടി സിയെ തകർക്കുന്ന ഇടതു ഭരണത്തിനെതിരെയുള്ള പോരാട്ടം തുടരും: കെ എസ് ടി എംപ്ലോയീസ് സംഘ് .
കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനത്തെ തകർത്ത് സ്വകാര്യ കുത്തകകൾക്ക് പൊതു ഗതാഗതം തീറെഴുതിക്കൊടുക്കാനുള്ള നയസമീപനമാണ് ഇടതു സർക്കാർ സ്വീകരിക്കുന്നതെന്ന് കെ എസ് ടി എംപ്ലോയീസ് സംഘ് സംസ്ഥാന സെക്രട്ടറി കെ.രാജേഷ് ആരോപിച്ചു. സംഘടനയുടെ പാലക്കാട് യൂണിറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതു സർക്കാർ നിരവധിയായ തൊഴിലാളിവിരുദ്ധ നയങ്ങളുടെ പരീക്ഷണശാലയാക്കി കെ എസ് ആർ ടി സിയെ മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. ഇടതു സർക്കാർ കെഎസ്ആർടിസിയിൽസ്വീകരിക്കുന്ന ബൂർഷ്വാ നയങ്ങൾക്കെതിരായ പോരാട്ടം തുടരുമെന്നും പൊതുജനങ്ങൾക്കും ജീവനക്കാർക്കും സംതൃപ്തി നൽകുന്ന സ്ഥാപനമായി കെ എസ് ആർ ടി സിയെ മാറ്റിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
യൂണിറ്റ് പ്രസിഡൻറ് എസ്.സരേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വർക്കിംഗ് പ്രസിഡന്റ് കെ.സുരേഷ്കൃഷ്ണൻ ജില്ലാ സെക്രട്ടറി ടി.വി.രമേഷ് കുമാർ ,എൻ. കാളിദാസ്, എൽ.രവിപ്രകാശ് എന്നിവർ സംസാരിച്ചു. വിരമിച്ച മുൻ ജില്ലാ വർക്കിംഗ് പ്രസിഡൻറ് എൻ.കെ.കണ്ണൻ, ഉന്നത വിജയം നേടിയ ജീവനക്കാരുടെ മക്കൾ, വിരമിച്ച മറ്റു ജീവനക്കാർ എന്നിവരെ യോഗത്തിൽ ആദരിച്ചു.
2022 – 23 വർഷത്തെ യൂണിറ്റ് ഭാരവാഹികളായി
കെ.പി.രാധാകൃഷ്ണൻ (പ്രസിഡൻറ് ), എൽ. രവിപ്രകാശ് (സെക്രട്ടറി) എം.മുരുകേശൻ (ട്രഷറർ), എസ്. സരേഷ് ,ഇ.ശശി, സി. സുമതി, കെ.വിനോദ്, എ.വിനോദ് (വൈസ് പ്രസിഡൻറ് ) ആർ. നാഗനന്ദകുമാർ, ആർ.ശിവകുമാർ ,വി.രാജഗോപാലൻ, സി.കെ.സുകുമാരൻ, എം.അരുൺകുമാർ (ജോ.സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
രാവിലെ പാലക്കാട് ഡിപ്പോയിൽ പതാക ഉയർത്തിയ ശേഷം ബി എം എസ് ജില്ലാ കാര്യാലയത്തിൽ വെച്ച് നടന്ന സമ്മേളനത്തിൽ, കെ എസ് ആർ ടി സിയുടെ വരുമാനം ചോർത്തുന്ന അന്തർസംസ്ഥാന ആഡംബര സർവ്വീസുകളെയും നിയമവിധേയമല്ലാത്ത സമാന്തര സംവിധാനങ്ങളേയും നിയന്ത്രിക്കുക., ഇതര പൊതുമേഖലാ സ്ഥാപനങ്ങൾക്ക് നൽകുന്നതുപോലെ കെ എസ് ആർ ടി സിക്കും ഡീസൽ സബ്സിഡി അനുവദിക്കുക, കെ എസ് ആർ ടി സിയെ സർക്കാർ വകുപ്പായി പ്രഖ്യാപിക്കുക എന്നീ പ്രമേയങ്ങൾ അവതരിപ്പിച്ചു.ഉച്ചക്ക് 2 മണിക്ക് സമ്മേളനം സമാപിച്ചു.