അഹ്മദാബാദ് കേസ് വിധി ഞെട്ടിക്കുന്നത്; പോപുലർ ഫ്രണ്ട് പാലക്കാട് ഡിവിഷൻ വ്യാപക പ്രതിഷേധം നടത്തി
പാലക്കാട് :രാജ്യത്തിൻ്റെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത വിധമുള്ള ഒരു വിധി പ്രസ്താവനയാണ് അഹ്മദാബാദ് കേസിൽ ഉണ്ടായിട്ടുള്ളതെന്നും കേസിന് ആസ്പദമായ സംഭവം നടക്കുമ്പോൾ ജയിലിൽ കഴിഞ്ഞിരുന്ന ആളുകളെപ്പോലും നീതിപൂർവ്വമായ വിചാരണയ്ക്കുള്ള സാഹചര്യം അനുവദിക്കാതെ വധശിക്ഷയ്ക്കു വിധിച്ചിരിക്കുന്നത് നീതിയുടെ പ്രത്യക്ഷ നിഷേധമാണെന്നും പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പാലക്കാട് ഡിവിഷൻ പ്രസിഡന്റ് ജംഷീർ പറഞ്ഞു.
ഇത് കേസിലെ ശിക്ഷാ വിധിയല്ല ഭരണകൂടത്തിന്റെ കൂട്ടക്കൊലയാണ്. നീതി നിഷേധത്തിൽ പ്രതിഷേധിച്ച് ഇന്ന് പാലക്കാട് ഡിവിഷനിൽ വ്യാപകമായി പോപുലർ ഫ്രണ്ട് പ്രതിഷേധം സംഘടിപ്പിച്ചു. അധികാരത്തിൻ്റെ സ്വാധീനം ഉപയോഗപ്പെടുത്തി ഏജൻസികളെയും നീതിന്യായ സംവിധാനത്തെയും തങ്ങളുടെ വംശീയമായ പക പോക്കലുകൾക്ക് ഭരണകൂടം ഉപയോഗപ്പെടുത്തുന്നത് വർധിച്ചിരിക്കുന്നു. ഇത് പൗരന്മാർക്ക് രാജ്യത്തെ നിയമസംവിധാനങ്ങളിൽ ഉള്ള വിശ്വാസത്തെ ദുർബലപ്പെടുത്തും. പൗരവകാശങ്ങളെ ഇല്ലാതാക്കുന്ന ഇത്തരം വിധികൾക്കെതിരെ ജനാധിപത്യ പ്രതിഷേധങ്ങൾ രൂപപ്പെടേണ്ടതുണ്ട്. എങ്കിൽ മാത്രമേ ഭരണഘടനയിലെ അവകാശങ്ങൾ പൗരന്മാർക്ക് ലഭ്യമാകുകയുള്ളൂ. ജനങ്ങളെയും പ്രതിഷേധത്തിന്റെ ഭാഗമാവാൻ അദ്ദേഹം പറഞ്ഞു. പാലക്കാട് ഡിവിഷനിൽ കൽപ്പാത്തി , ഒലവക്കോട് , കൽമണ്ഡപം , പുതുപ്പള്ളി തെരുവ് , കോങ്ങാട് , കമ്പ തുടങ്ങിയ പ്രദേശങ്ങളിലാണ് പരിപാടി നടന്നത് ഡിവിഷൻ കമ്മിറ്റി അംഗം ഹുസൈൻ മൗലവി.
എച്ച് കാജാ ഹുസൈൻ, ഹംസക്കുട്ടി, നൗഫൽ തോട്ടം , അബ്ദുൽ മുത്തലിബ് , ഇക്ബാൽ കോങ്ങാട് തുടങ്ങിയവർ നേതൃത്വം നൽകി