മണ്ണാർക്കാട്: ഇന്നലെ വൈകീട്ട് കുരുത്തിച്ചാലിൽ ഒഴുക്കിൽ പെട്ട് കാണാതായ വളാഞ്ചേരി കൊളത്തൂർ സ്വദേശി ഹാരിസ് (26) മരണപ്പെട്ടു. മൃതശരീരം വെള്ളപ്പാടം തരിശു ഭാഗത്ത് നിന്ന് കണ്ടെത്തി. ഇന്നലെ വൈകീട്ട് ഫയർഫോഴ്സും ഐ എ ജി പ്രവർത്തകരും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായിരുന്നില്ല. ഇന്ന് ഉച്ചയോടെയാണ് ബോഡി കണ്ടെടുത്തത്. ശനിയാഴ്ച വൈകീട്ട് ആറുമണിയോടെയാണ് ഹാരിസ് ഉൾപ്പെടെയുള്ള അഞ്ചംഗസംഘം കുന്തിപ്പുഴയിലെ കുരുത്തിച്ചാൽ വെള്ളച്ചാട്ടത്തിൽ എത്തിയത്. സംഘം കുരുത്തിച്ചാൽ ഫോറസ്റ്റ് ഔട്ട് പോസ്റ്റിന് സമീപമുള്ള ഭാഗത്ത് കുളിക്കാൻ ഇറങ്ങുകയായിരുന്നു. സംഘത്തിൽനിന്ന് ആദ്യം കുളിക്കാനിറങ്ങിയ ഹാരിസ് ശക്തമായ കുത്തൊഴുക്കിൽ പ്പെടുകയായിരുന്നു വളാഞ്ചേരി കുളത്തൂർ സ്വദേശികളായ നിസാമുദീൻ, അഫ്സൽ, സഹീർ, നൗഫൽ എന്നിവരാണ് യാത്രാ സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവർ. കുരുത്തിച്ചാൽ വെള്ളച്ചാട്ടത്തിൽ സന്ദർശകർക്ക് അധികൃതർ മൂന്നുമാസത്തേക്ക് വിലക്കേർപ്പെടുത്തിയിരുന്നു.