അധിക വേതനം ലഭിക്കാതെ അധികഭാരവും പേറി ബീവറേജ് ജീവനക്കാർ
ബീവറേജസ് കോർപ്പറേഷൻ എം.ഡി.യുടെ ഭരണ പരിഷ്കാരത്തിൻ്റെ പേരിൽ ബീവറേജസ് കോർപ്പറേഷൻ്റെ ഷോപ്പിൽ ജോലി ചെയ്ത് വരുന്ന ജീവനക്കാർക്കാത്ത് മാസ അവസാനം ലഭിച്ചിരുന്ന അധിക വേതനം നിറുത്തലാക്കിയിരുന്നു.
എന്നാൽ പ്രസ്തുത വേതനം ജീവനക്കാർക്ക് യഥാസമയം ലഭിക്കുവാനുള്ള നടപടി ഉദ്യോഗസ്ഥരുടെ അലംഭാവം മൂലം അവതാളത്തിലായി, ഏപ്രിൽ മാസം 21മുതൽ ലോക് ഡൗൺ മൂലം അടക്കേണ്ടി വന്ന ദിവസം വരെയുള്ള വേതനവും, അടച്ചിലിനു ശേഷം തുറന്നു പ്രവർത്തിച്ച ജൂൺ മാസത്തെ വേതനവും ഇതുവരെ ലഭിച്ചിട്ടില്ല.
8 മണിക്കൂറിന് ശേഷം ജോലി ചെയ്യുന്ന അധിക സമയമായ 4 മണിക്കൂറിനായിരുന്നു അധിക വേതനം ലഭിച്ചിരുന്നത്
ഇപ്പോൾ കൊറോണ മൂലം ഷോപ്പിൻ്റെ പ്രവർത്തന സമയം ഒരു മണിക്കൂർ കുറച്ചെങ്കിലും ജീവനക്കാർക്ക് ലഭിച്ച് കൊണ്ടിരിരുന്ന അധിക വേതനം പകുതിയായി കുറക്കുകയും ചെയ്തു എന്നാൽ ജീവനക്കാർക്കാണെങ്കിൽ ജോലിക്ക് ഒരു കുറവും ഇല്ലതാനും
കൂടാതെ കൊറോണ പ്രോട്ടോകോൾ അനുസരിച്ച് ഷോപ്പുകൾ അടച്ചിടേണ്ടി വരുന്ന സാഹചര്യത്തിൽ ജീവനക്കാർ മറ്റൊരു ഷോപ്പിൽ പോയി പ്രവർത്തിക്കണമെന്ന നിർദ്ദേശവും ജീവനക്കാർക്ക് ഭീഷിണിയാകുന്നു.
50 മുതൽ 80 കിലോമീറ്റർ ദൂരം വരെ ദൈനം ദിനം പോയി ജോലി ചെയ്യേണ്ട അവസ്ഥയുണ്ടാകുന്നു.
ഇതു മൂലം വനിതകളടക്കമുള്ള ജീവനക്കാർ വളരെയധികം മാനസ്സിക, ശാരീരിക സമ്മർദ്ദത്തിലാണ്.
ഇക്കാര്യങ്ങളിൽ അടിയന്തിരമായി പരിഹാരം കാണണമെന്ന് കേരള സ്റ്റേറ്റ് ബീവറേജസ് കോർപ്പറേഷൻ എംപ്ലോയീസ് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി സബീഷ് കുന്നങ്ങോത്ത് ആവശ്യപ്പെട്ടു.