പോത്തുകളുമായി വന്ന ലോറി മറിഞ്ഞു, രണ്ടു പോത്തുകൾ ചത്തു. ഇതിനെ തുടർന്ന്ദേശീയ പാതയിൽ ഉണ്ടായ മണിക്കൂറുകൾ നീണ്ട ഗതാഗത തടസ്സം പരിഹരിച്ചു. കല്ലടിക്കോട് വില്ലേജ് ഓഫീസിന് സമീപം തമിഴ്നാട്ടിൽ നിന്നും പോത്തിനെ കയറ്റി വന്ന ലോറി മറിഞ്ഞതാണ് അവസാനത്തേതല്ലാത്ത ഈ ദുരിത കാഴ്ച. ഈ മേഖലയിൽ അപകടങ്ങൾ പതിവാണ്. റോഡ് നവീകരണത്തിലെ അപാകതകൾ പരിഹരിക്കുമെന്ന കരിന്പ സർവകക്ഷി യോഗത്തിലെ തീരുമാനം പ്രഖ്യാപിക്കപ്പെട്ട് ഒരുമാസം പിന്നിടുന്പോഴും, നിത്യഅപകടങ്ങൾ കാരണം സാധാരണക്കാർക്കുണ്ടാകുന്ന ദുരിതങ്ങൾക്ക് അവസാനമാകുന്നില്ല.










