തുടർച്ചയായ ലോക് ഡൗൺ മൂലം തകർന്നടിഞ്ഞ വ്യാപാര മേഖലയും ദുരിതത്തിലായ വ്യാപാരികളെയും കണ്ടില്ലെന്ന് നടിക്കുന്ന സർക്കാരിന്റ് ചിറ്റമ്മ നയത്തിൽ പ്രതിഷേധിച്ച് കൊണ്ടും, ന്യായമായ ആവശ്യങ്ങൾ നൽകി വ്യാപാര മേഖലയെ നിലനിർത്തിയില്ലങ്കിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ആയി ഈ രംഗത്തുള്ള രണ്ട് പേരാണ് ആത്മഹത്യ ചെയ്തിരിക്കുന്നത് തൽസ്ഥിതി തുടർന്നാൽ ആത്മ ഹൂദികൾ വർദ്ധിക്കുകയും സർക്കാരിന്റെ പ്രതിച്ഛായ തന്നെ നഷ്ടപ്പെട്ടു പോവുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാകുകയും സംസ്ഥാനത്ത് സാമ്പത്തിക അനിശ്ചിതത്വം ഉടലെടുക്കുന്നതിനുള്ള അവസരം സൃഷ്ടിക്കരുത് എന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജൂലായ് 6 ന് സംസ്ഥാന വ്യാപകമായ് സമ്പൂർണ്ണ കടയടപ്പ് സമരവും ഇരുപത്തിഅയ്യായിരം കേന്ദ്രങ്ങളിൽ ഉപവാസ സമരവും നടത്തുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര പറഞ്ഞു. കടകൾ തുറക്കുന്നതിന് സർക്കാരിന്റെ ടി.പി.ആർ. മാനദണ്ഡങ്ങൾ വ്യാപാരികൾക്ക് നേരെ മാത്രമാണ് പ്രയാഗിക്കുന്നത്. സർക്കാരിന്റെ ബിവറേജ്സ് ഔട്ട്ലെറ്റ്കൾക്കും , കള്ള് ഷാപ്പുകൾക്കും , ട്രാൻസ്പോർട്ട് ബസ്സുകൾക്കും ഇല്ലാത്ത റ്റി.പി.ആർ. എഞ്ചുവടി എന്ന കുന്തമുന വ്യാപാരികൾക്ക് നേരെ മാത്രം പ്രയോഗിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല.
കടകൾ തുറക്കുന്നതിന് അശാസ്ത്രീയമായ ടി.പി. ആർ. മാനദണ്ഡം ഒഴിവാക്കുക,കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് എല്ലാ കടകളും തുറന്നു പ്രവർത്തിക്കാൻ അനുവദിക്കുക, ലോക് ഡൗണിൽ തുറക്കാതിരുന്ന സ്ഥാപനങ്ങളുടെ വാടക ഒഴിവാക്കുന്നതിലേക് കെട്ടിട ഉടമകൾക്കു സഹായമാകും വിധത്തിൽ കെട്ടിട നികുതി ഇളവ് വരുത്തികൊണ്ടും വിക്ഞാപനം പുറപ്പെടുവിക്കണമെന്നും, പോലീസിന്റെയും സെക്ടറൽ മജിസ്ടേറ്റ് മരുടെയുo അന്യായമായ കടന്ന് കയറ്റം അവസാനിപ്പിക്കുക, ഹോട്ടലുകളിലും ബേക്കറികളിലും സാമൂഹ്യ അകലം പാലിച്ച് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതി നൽകുക, വ്യാപാരികൾക്ക് പ്രത്യേക പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കുക, വൈദ്യതി ബില്ലിലെ ലോക് ഡൗൺ കാലത്തെ മുഴുവൻ ഫിക്സഡ് ചാർജ്ജും ഒഴിവാക്കുക, ലോക് ഡൗൺ കാലത്തെ ഓൺലൈൻ വ്യാപാരം നിരോധിക്കുക. ബാങ്ക് വായ്പകൾക്ക് മൊറോട്ടോറിയം പ്രഖ്യാപിക്കുകയും പലിശയും പിഴപ്പലിയും ഒഴിവാക്കുക. തുടങ്ങിയ ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ടാണ് കടയടപ്പ് സമരം നടത്തുന്നത് എന്ന് ജനറൽ സെക്രട്ടറി രാജു അപ്സര പറഞ്ഞു.










