വനയോര മേഖലയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സർക്കാരിന് പുല്ലു വിലയാണ് ഉള്ളത്
–സി. കൃഷ്ണ കൂമാർ —
മലമ്പുഴ :മലമ്പുഴമണ്ഡലത്തിലെ വനയോര മേഖലയിലെ ജനങളുടെ ജീവനും സ്വാത്തും സംരക്ഷിക്കാൻ സർക്കാരിന് യാതൊരു താല്പര്യവും ഇല്ലാ എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം ആണ് മലമ്പുഴ ചേബന ഭാഗത്തെ പുലി ശല്യം എന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി .കൃഷ്ണകുമാർ പ്രസ്താവിച്ചു . കഴിഞ്ഞ 20 ദിവസത്തോളമായി അവിടെയുള്ള ആദിവാസി വിഭാഗത്തിൽ പെട്ട ജനവിഭാഗങ്ങൾ അടക്കം പുലി ഭീതിയിൽ കഴിയുകയും , അവരുടെ വളർത്തു മൃഗങ്ങൾ അടക്കം പുലി കൊന്നു തിന്നുകയും ചെയ്തിട്ടും ഫോറസ്‌റ്റ് വകുപ്പ് ഇത് വരെ പുലി ശല്യം ഇല്ലാതാക്കാൻ ഒരു നടപടിയും എടുക്കുന്നില്ല . ജനപ്രതിനിധികളുടെ ഭാഗത്തു നിന്നും പ്രഖ്യാപനങ്ങൾ അല്ലാതെ നടപടി ഉണ്ടാവുന്നില്ല .
അടിയന്തിരമായി പുലിയെ കൂട് വെച്ച് പിടിക്കാനും ,വളർത്തു മൃഗങ്ങൾ നഷ്ടപെട്ടവർക്കു നഷ്ടപരിഹാരം നൽകാനും ഉള്ള നടപടി ഉണ്ടാവണം എന്നും ആവശ്യപ്പെട്ടു . പുലിയുടെ ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ നഷ്ടപെട്ട മലമ്പുഴ ചേബനയിലെ നാണമ്മാ ,മാണിക്യൻ തുടങ്ങിയവരുടെ വീടുകൾ സന്ദർശിച്ചു . ബിജെപി മലമ്പുഴ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കൃഷ്ണദാസ് , ജനറൽ സെക്രട്ടറി ഗണേശൻ , ഗ്രാമപഞ്ചായത്ത് മെമ്പർ റാണി സെൽവൻ എന്നിവരും അനുഗമിച്ചു










