പാലക്കാട്.. കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി ജോലിക്ക് പോയ പഞ്ചായത്ത് ജീവനക്കാരനെ പോലീസ് തടഞ്ഞുവെച്ചു.. മലപ്പുറം ജില്ലയിലെ തൃപ്പങ്ങോട് ഗ്രാമപഞ്ചായത്തിലെ ഓഫീസ് അറ്റന്റന്റ് ഷെഫീക്ക് റഹ്മാനെയാണ് രാവിലെ ഓഫീസിലേക്ക് വരും വഴി മലപ്പുറം ജില്ലയിലെ വടക്കു മണ്ണ എന്ന സ്ഥലത്ത് പോലീസ് അകാരണമായി ഒരു മണിക്കൂറോളം തടഞ്ഞുവെച്ചത്. തിരിച്ചറിയൽ രേഖ കാണിച്ചിട്ടും പഞ്ചായത്ത് അവശ്യ സർവ്വീസല്ല എന്ന വാദം പറഞ്ഞാണ് തടഞ്ഞുവച്ചത്. കോവിഡ്b പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി എണ്ണമറ്റ പ്രവർത്തനങ്ങളാണ് വാർഡ് തലത്തിലും പഞ്ചായത്ത് തലത്തിലും ജില്ലാ.. സംസ്ഥാന തലങ്ങളിലും പഞ്ചായത്ത് വകുപ്പ് നടത്തി വരുന്നത്.. കോവിഡ് ഒന്നാം ഘട്ടത്തിലെ 24 മണിക്കൂർ സേവനം മുൻ നിർത്തി അന്ന് തന്നെ സർക്കാർ തദ്ദേശ വകുപ്പിനെ ആവശ്യ സർവ്വീ സായി സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള താണ്.. ഈ രണ്ടാം ഘട്ടത്തിലും കോവിഡ് രോഗികൾക്കുള്ള പരിചരണം, ഭക്ഷണമെത്തിക്കൽ, കമ്മ്യൂണിറ്റി കിച്ചൻ, പോലീസ്.. ആരോഗ്യ വകുപ്പ് ഉൾപ്പെട്ട മോണിറ്ററിങ് കമ്മിറ്റി പ്രവർത്തനം, കോവിഡ് മൂലം മരണപ്പെടുന്നവരുടെ മൃതശരീരങ്ങൾ മറവ് ചെയ്യൽ, തുടങ്ങി നിരവധി ഉത്തരവാദിത്തങ്ങളാണ് സർക്കാർ പഞ്ചായത്ത് വകുപ്പിനെ ഏൽപ്പിച്ചിട്ടുള്ളത്.. എന്നിട്ടും ജീവനക്കാരനെ തടഞ്ഞു വെച്ച നടപടി പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.. മലപ്പുറം ജില്ലാ ഭരണകൂടത്തിൻ്റെ ഇടപെടലി നേത്തുടർന്ന് ജീവനക്കാരനെ വിട്ടിട്ടും വാഹനം വിട്ടുനൽകാൻ പോലീസ് അധികാരികൾ കൂട്ടാക്കിയിട്ടില്ല.
അത്യാവശ്യ സേവനത്തിന്റെ ഭാഗമായി ജോലിക്ക് പോയ പഞ്ചായത്തു ജീവനക്കാരനെ തടഞ്ഞുവച്ച പോലീസിൻ്റെ നടപടിയിൽ കേരള പഞ്ചായത്ത് എംപ്ലോയീസ് ഓർഗനൈസേഷൻ പ്രതിഷേധിച്ചു.. കുറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ സർക്കാരിനോട് അഭ്യർത്ഥിച്ചിട്ടുള്ളതായി സംസ്ഥാന പ്രസിഡന്റ് ബി. ശ്രീകുമാർ അറിയിച്ചു









