ഉപേക്ഷിച്ച നിലയിൽ 33 ലിറ്റർ മദ്യം കണ്ടെത്തി
കേരളത്തിൽ മദ്യം ലഭിക്കാത്ത സാഹചര്യത്തിൽ കർണ്ണാടകത്തിൽ നിന്ന് ഉൾപ്പെടെ ഇവിടേക്ക് മദ്യം കടത്ത് ശക്തമായ സാഹചര്യത്തിലായിരുന്നു പരിശോധന. അന്വേഷണ സംഘത്തെ കണ്ട് പ്രതികൾ കടന്നു കളഞ്ഞതോ, ട്രെയിനിൽ മദ്യം കടത്തിയ ആരെങ്കിലും ഒലവക്കോട് സ്റ്റേഷനിൽ വെച്ചു മദ്യം കൈമാറാൻ ഇറക്കി വെച്ചതോ ആവാം എന്നാണ് അനുമാനം.
ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡും റെയിൽവെ പോലീസും
നടത്തിയ സംയുക്ത പരിശോധനയിലാണ് ഉടമസ്ഥനില്ലാതെ ഉപേക്ഷിച്ച നിലയിൽ 32.750 ലിറ്റർ മദ്യം കണ്ടെത്തിയത്
പാലക്കാട് ഇൻസ്പെക്ടർ ഷൗക്കത്തലി, RPF സബ് ഇൻസ്‌പെക്ടർമാരായ കതിരേഷ്, വിനോദ് RPF സപെഷ്യൽ ടീം ഹെഡ് കോൺസ്റ്റബിൾമാരായ K. R ബിനു, ദനയൻ എന്നിവരും എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡ് പ്രിവന്റീവ് ഓഫീസർ ഷനൂജ്, സിഇഒ മാരായ , ശ്രീകുമാർ , വിപിൻ ദാസ് , ഡ്രൈവർ അനിൽ കുമാർ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.










