ചിറ്റൂർകരുണ മെഡിക്കൽ കോളേജ് ആശുപത്രിയില്‍ മൃതദേഹം മാറി നൽകിയ സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. ആശുപത്രി സുപ്രണ്ട് തൃപ്പാളൂർ സ്വദേശി അബ്ദുൾ നാസർ (60), അറ്റൻഡർ പശ്മബംഗാള് സ്വദേശി ശ്യാമൾ മന്ത (31), സെക്യൂരിറ്റി ജീവനക്കാരന്‍ തേങ്കുറുശി സ്വദേശി ജയേന്ദ്രനാഥ് (65) എന്നിവരെയാണ് മീനാക്ഷlപുരം പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു. കോവിഡ് ബാധിച്ച് മരിച്ച മങ്കര പൂളോടി പൊന്നയത്ത് വീട്ടിൽ രവീന്ദ്രന്റെ (59) മൃതദേഹമാണ് ഇതേ ആശുപത്രിയിൽ മരിച്ച ആലത്തൂർ കണ്ണമ്പ്ര പന്നിയങ്കര ചാമിയാരുടെ മകൻ ശിവനാന്ദന്റെ (77) ബന്ധുക്കൾക്ക് നൽകിയത്. അവർ മൃതദേഹം പാമ്പാടി ഐവർമഠം ശ്മശാനത്തില്‍ സംസ്‌കരിക്കുകയും ചെയ്തു. രവീന്ദ്രന്റെ മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾ ആശുപത്രിയിൽ എത്തിയപ്പോഴാണ് മൃതദേഹം മാറിയ വിവരം അറിയുന്നത്.