തിരക്കൊഴിഞ്ഞ് മലമ്പുഴ
കച്ചവടക്കാരും സന്ദർശകരും വലയുന്നു. കൊവിഡ് രണ്ടാം വരവിൽ രോഗവ്യാപന പ്രതിരോധത്തിന്റെ ഭാഗമായി
മലമ്പുഴ ഉദ്യാനത്തിലെ പ്രവേശനത്തിന് ഉണ്ടാക്കിയനിയന്ത്രണങ്ങള്‍ കാരണം സന്ദർശകർ ദിനംപ്രതി പത്തിൽ താഴെ മാത്രമായി മാറി.
ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കലക്ടറുമായ മൃണ്‍മയി ജോഷിയുടെ ഉത്തരവിലാണ് നിയന്ത്രണങ്ങൾ നിലവിൽ വന്നത്.
ഉദ്യാനത്തില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ കോവിഡ് ടെസ്റ്റ് നടത്തിയിരിക്കണമെന്നും
ആയതിൻ്റെ ഫലം നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മാത്രമാണ് ഉദ്യാനത്തിലേയ്ക്ക് പ്രവേശനം അനുവദിക്കുകയും ചെയ്യുന്നത്.
എന്നാൽ ഉദ്യാന പരിസരത്ത് 300 രൂപ മുടക്കി ആൻറ്റിജൻ ടെസ്റ്റ് നടത്തുന്നതിനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.
ഒരോ സന്ദർശകരും 30 രൂപ പ്രവേശന ടിക്കറ്റിനൊപ്പം 300 രൂപ മുടക്കി ടെസ്റ്റ് കൂടി നടത്തണമെന്നതിനാൽ എത്തിപ്പെടുന്ന സാധരണക്കാർ വിഷമത്തോടെ മടങ്ങുകയാണ്.
ഉദ്യാനത്തിനകത്തെക്ക് കയറുന്ന വിനോദ സഞ്ചാരികള്‍ക്ക് സൗജന്യമായോ കുറഞ്ഞ നിരക്കായ 100 രുപയോ ഈടക്കുകയാണ് പ്രയോഗികമായി ഗുണം ചെയ്യുക എന്നാണ് സന്ദർശകർ പറയുന്നത്.
എല്ലാ വിനോദ സഞ്ചാരികളും മാസ്‌ക് ശരിയായ രീതിയില്‍ ധരിക്കണമെന്ന് ഉത്തരവ് ഉണ്ടെങ്കിലും പാലിക്കപ്പെടുന്നില്ല എന്നതാണ് യാഥാർത്യം.
വളരെ വിസ്ഥാരമായ മലമ്പുഴ ഡാമിൻ്റെ പൂന്തോട്ടത്തിലേക്ക് കൊവിഡ് ഉണ്ടാക്കിയ മാനസിക പിരിമുറുക്കം ഒഴിവാക്കാൻ സഞ്ചാരികൾക്ക് കഴിയാത്ത അവസ്ഥ പരിഹരിക്കപ്പെടണം എന്നാണ് മലമ്പുഴയിലെ കച്ചവടക്കാരും പറയുന്നത്. അല്ലാത്തപക്ഷം തീരാ പട്ടിണിയിലേക്ക് വലിച്ചിഴക്കപ്പെടും എന്നാണ് അവർ പറയുന്നത്.