കോവിഡ് 19 പ്രതിരോധ കുത്തിവെയ്പ്പ് 16 മുതൽ…..
ആരോഗ്യ പ്രവർത്തകർക്കായുള്ള കോവിഡ് 19 പ്രതിരോധ കുത്തിവയ്പ്പ് ജനുവരി 16ന് ജില്ലയിലെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ വെച്ച് നൽകുന്നതാണ്. രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് വാക്സിനേഷൻ നടത്തുക. വിവിധ മേഖലകളിലുള്ള ആരോഗ്യ പ്രവർത്തകരെ ആനുപാതികമായി കണ്ടെത്തിയാണ് ഒന്നാം ഘട്ടം വാക്സിനേഷൻ നടത്തുക. 30870 ഡോസ് മരുന്നാണ് ഇതിനായി ജില്ലയ്ക്ക് അനുവദിച്ചിരിക്കുന്നത്. ഇതുപയോഗിച്ച് 12630 പേർക്ക് ഒന്നാം ഡോസ് നൽകുന്നതായിരിക്കും. ഇവർക്കു തന്നെ 28 ദിവസം കഴിഞ്ഞ് രണ്ടാമത്തെ ഡോസ് നൽകുന്നതായിരിക്കും. കോവിഡ് 19 രോഗ പ്രതിരോധ മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ടായിരിക്കും പ്രതിരോധ കുത്തിവയ്പ്പ് നൽകുക. ഗർഭിണികളേയും 18 വയസ്സിനു താഴെയുള്ളവരേയും കുത്തിവയ്പ്പിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇൻസുലേറ്റസ് വാക്സിൻ വാൻ പരിചയസമ്പന്നമായ ഡ്രൈവർ സുരക്ഷാ ഉദ്യോഗസ്ഥൻ സഹിതം റീജ്യണൽ വാക്സിൻ സ്റ്റോറിൽ നിന്നും വാക്സിൻ സ്വീകരിച്ച് ജില്ലാ വാക്സിൻ സ്റ്റോറിൽ കൊണ്ടുവരും. കുത്തിവയ്പ്പ് മരുന്ന് പൂർണ്ണമായും ശീതശൃംഘലയിൽ സൂക്ഷിക്കേണ്ടതിനാൽ വൈദ്യുതി ലഭ്യത മുടങ്ങാതിരിക്കാൻ വൈദ്യുതി വകുപ്പിനോട് നിർദ്ദേശിച്ചിട്ടുണ്ട്.
നെന്മാറ, അഗളി, അമ്പലപ്പാറ, നന്ദിയോട്, ചാലിശ്ശേരി, കൊപ്പം സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, കോട്ടോപ്പാടം പ്രാഥമിക ആരോഗ്യ കേന്ദ്രം, പാലക്കാട് ജില്ലാ ആയുർവേദ ആശുപത്രി, പാലക്കാട് ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ ആയിരിക്കും വാക്സിനേഷൻ നടത്തുക.
ജില്ലാതലത്തിൽ നിന്നും ഉദ്യോഗസ്ഥർ ഈ സ്ഥാപനങ്ങൾ സന്ദർശിച്ച് സജ്ജീകരണങ്ങൾ ഉറപ്പു വരുത്തിയിട്ടുണ്ട്. വാക്സിനേഷൻ കേന്ദ്രങ്ങൾ പൂർണ്ണമായും സജ്ജമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) പാലക്കാട് അറിയിച്ചു: വാക്സിനേഷൻ നടത്തുന്ന കേന്ദ്രങ്ങളിൽ കുത്ത് വെപ്പ് എടുത്തവരെ അര മണിക്കൂർ നിരീക്ഷിക്കാനുൾപ്പടെ സാകര്യം ഏർപ്പെടുത്തിട്ടുണ്ട്. ശീതികരണ ശൃഖലക്ക് വ്യത്യാസം വരാതിരിക്കാൻ കർശന നിയന്ത്രണം പാലിച്ചാണ് കുത്തിവെപ്പ് നടത്തുന്നത് ‘ ജില്ലയിൽ മൂന്ന് ട്രയൽ റൺ നടത്തിയതിന് ശേഷമാണ് പ്രതിരോധ കുത്തിവെപ്പ് ആരംഭിക്കുന്നത് ‘ ഓക്സ്ഫോർഡ് യുനിവേഴ്സിറ്റി യുനിവേഴ്സിറ്റി വികസിപ്പിച്ച കോവി ഷീൽഡ് വാക്സിനാണ് കൂത്തുവെപ്പിനായി ഉപയോഗിക്കുന്നത് ‘ രണ്ടാമത്തെ കുത്തിവെപ്പിനും ആദ്യ വാക്സിൻ ഉപയോഗിക്കണമെന്നതുകൊണ് ജില്ലയിലെത്തിയ വാക്സിൻ്റെ പകുതി മാത്രമാണ് ഒന്നാം ഘട്ടത്തിൽ ഉപയോഗികുന്നത് പോയൻറ് 5 ML വീതം 2 ഡോസ് മരുന്ന് ഇടതു കൈയ്യിന് മുകളിലായാണ് കുത്തിവെപ്പ് നടത്തുന്നത് ‘ശരീരത്തിന് പാർശ്വഫലമില്ലാത്തതാണ് കോവി ഷീൽഡ് വാക്സിൻ എന്നത് കൊണ്ട് ആശങ്കക്ക് അടിസ്ഥാനമില്ല’ ഏതെങ്കിലും തരത്തിൽ അലർജി അനുഭവപ്പെട്ടാൽ അതിനുള്ള പ്രതിരോധ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ടെന്നും ആഴ്ചയിൽ ഒഴിവ് ദിവസങ്ങളും ബുധനാഴ്ചയുമൊഴികെയുള്ള നാല് ദിവസം കൊണ്ട് ഒന്നാം ഘട്ട പ്രതിരോധ കുത്തിവെപ്പ് അവസാനിക്കും ഡിജിറ്റൽ പ്ലാറ്റ്ഫോമിലാണ് കുത്തിവെപ്പിൻ്റെ നടപടിക്രമങ്ങൾ പൂർത്തികരിക്കുന്നത് ‘ ഏതെങ്കിലും തരത്തിൽ രോഗലക്ഷണമുള്ളവരെ കുത്തിവെപ്പിൽ നിന്ന് ഒഴിവാക്കും’ADM സുരേഷ് DMO Dr റീത്തയു, RCH ഓഫീസർ Dr ജയന്തിയും വാർത്ത സമ്മേളനത്തിൽ അറിയിച്ചു., Dr നാസറും വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
: വാക്സിനേഷൻ നടത്തുന്ന കേന്ദ്രങ്ങളിൽ കുത്ത് വെപ്പ് എടുത്തവരെ അര മണിക്കൂർ നിരീക്ഷിക്കാനുൾപ്പടെ സാകര്യം ഏർപ്പെടുത്തിട്ടുണ്ട്. ശീതികരണ ശൃഖലക്ക് വ്യത്യാസം വരാതിരിക്കാൻ കർശന നിയന്ത്രണം പാലിച്ചാണ് കുത്തിവെപ്പ് നടത്തുന്നത് ‘ ജില്ലയിൽ മൂന്ന് ട്രയൽ റൺ നടത്തിയതിന് ശേഷമാണ് പ്രതിരോധ കുത്തിവെപ്പ് ആരംഭിക്കുന്നത് ‘ ഓക്സ്ഫോർഡ് യുനിവേഴ്സിറ്റി യുനിവേഴ്സിറ്റി വികസിപ്പിച്ച കോവി ഷീൽഡ് വാക്സിനാണ് കൂത്തുവെപ്പിനായി ഉപയോഗിക്കുന്നത് ‘ രണ്ടാമത്തെ കുത്തിവെപ്പിനും ആദ്യ വാക്സിൻ ഉപയോഗിക്കണമെന്നതുകൊണ് ജില്ലയിലെത്തിയ വാക്സിൻ്റെ പകുതി മാത്രമാണ് ഒന്നാം ഘട്ടത്തിൽ ഉപയോഗികുന്നത് പോയൻറ് 5 ML വീതം 2 ഡോസ് മരുന്ന് ഇടതു കൈയ്യിന് മുകളിലായാണ് കുത്തിവെപ്പ് നടത്തുന്നത് ‘ശരീരത്തിന് പാർശ്വഫലമില്ലാത്തതാണ് കോവി ഷീൽഡ് വാക്സിൻ എന്നത് കൊണ്ട് ആശങ്കക്ക് അടിസ്ഥാനമില്ല’ ഏതെങ്കിലും തരത്തിൽ അലർജി അനുഭവപ്പെട്ടാൽ അതിനുള്ള പ്രതിരോധ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ടെന്നും ആഴ്ചയിൽ ഒഴിവ് ദിവസങ്ങളും ബുധനാഴ്ചയുമൊഴികെയുള്ള നാല് ദിവസം കൊണ്ട് ഒന്നാം ഘട്ട പ്രതിരോധ കുത്തിവെപ്പ് അവസാനിക്കും ഡിജിറ്റൽ പ്ലാറ്റ്ഫോമിലാണ് കുത്തിവെപ്പിൻ്റെ നടപടിക്രമങ്ങൾ പൂർത്തികരിക്കുന്നത് ‘ ഏതെങ്കിലും തരത്തിൽ രോഗലക്ഷണമുള്ളവരെ കുത്തിവെപ്പിൽ നിന്ന് ഒഴിവാക്കും’ADM സുരേഷ് DMO Dr റീത്തയു, RCH ഓഫീസർ Dr ജയന്തിയും വാർത്ത സമ്മേളനത്തിൽ അറിയിച്ചു., Dr നാസറും വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്